spot_imgspot_img

ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് സുരക്ഷ; ഇതോടെ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷം

Date:

കൊല്ലം: എസ്. എഫ്.ഐ നടത്തിയ കരിങ്കൊടി സമരത്തിന് പിന്നാലെ കേന്ദ്ര ഇടപെടലിൽ സ്വന്തം സുരക്ഷയ്ക്ക് ഗവർണർ സി.ആർ.പി.എഫിനെ ലഭ്യമാക്കിയതോടെ, സർക്കാരുമായുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി.

എങ്കിലും ഗവർണറുടെ യാത്രകളിൽ തുടർന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് പൊലീസ് തന്നെയാണ്. സി.ആർ.പി.എഫിന് കേസെടുക്കാനോ അന്വേഷണത്തിനോ അധികാരമില്ല. സമരത്തിൽ നിന്ന് എസ്. എഫ്. ഐ പിൻമാറാതിരിക്കുകയും മുഖ്യമന്ത്രി ഗവർണറെ തള്ളിപ്പറയുകയും ചെയ്തതോടെ ഏറ്റുമുട്ടലിന് പുതിയൊരു മുഖം കൈവന്നു.

ഇസഡ്-പ്ലസ് കാറ്റഗറിയിലാണ്സുരക്ഷ. പരിപാടികളും യാത്രകളും യന്ത്രത്തോക്കേന്തിയ കേന്ദ്രസേനയുടെ കാലവിലായിരിക്കും. രാജ് ഭവൻ ഗേറ്റിൽ പൊലീസ് തുടരും. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെത്തന്നെ സുരക്ഷ ഏറ്റെടുത്തു. ഗവർണറുടെ ഡിഫൻസ് എ.ഡി.സിയായ നാവികസേനയിലെ ലഫ്‌റ്റനന്റ് കമാൻഡർ അനുജ് ശർമ്മയ്ക്കായിരിക്കും സുരക്ഷാ ഏകോപനം. 

അസി.കമൻഡാന്റ് റഷീദിന്റെ നേതൃത്വത്തിൽ 56 പൊലീസുകാരെയാണ് നിയോഗിച്ചത്. രാജ്ഭവനുള്ളിലടക്കം ഒരു ഷിഫ്‌റ്റിൽ 120 സി.ആർ.പി.എഫുകാരുണ്ടാവും. 1975മുതൽ 10 വർഷത്തിലേറെ രാജ്ഭവൻ സുരക്ഷ സി.ആർ.പി.എഫിനായിരുന്നു.

തിരുവനന്തപുരത്ത് മൂന്നിടത്ത് എസ്.എഫ്.ഐ ഗവർണറെ നടുറോഡിൽ തടഞ്ഞിരുന്നു. കാർ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കി. അന്നും അദ്ദേഹം നടുറോഡിലിറങ്ങി ക്ഷോഭിച്ചിരുന്നു. തുടർന്ന് ഡിസംബറിൽ കേന്ദ്രത്തിന് റിപ്പോർട്ടയച്ചിരുന്നു.#GOVERNOR

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...